Friday, April 27, 2012

തിരുത്തപ്പെടുമോ ജീവശാസ്‌ത്ര പാഠങ്ങള്‍

നമ്മുടെ ജീവശാസ്ത്ര പുസ്തകങ്ങളില്‍ സ്ത്രീകളുടെ ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സുപ്രധാനകാര്യം തിരുത്തേണ്ടി വരുമെന്നാണ്പുതിയ ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന. ഒരു സ്ത്രീയുടെ ശരീരത്തില്‍ജന്മനാ ഉള്ള അണ്ഡങ്ങളല്ലാതെ പുതിയ അണ്ഡങ്ങള്‍ഉല്‍‌പ്പാദിപ്പിക്കാന്‍കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാലിപ്പോള്‍ സ്ത്രീകളുടെ അണ്ഡാശയത്തില്‍നിന്നു വേര്‍തിരിച്ചെടുത്ത വിത്തുകോശങ്ങളില്‍നിന്നും അണ്ഡങ്ങള്‍ സൃഷ്ടിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ബ്രിട്ടീഷ് ശാസ്ത്രജ്ഞരും അമേരിക്കന്‍ ശാസ്ത്രജ്ഞരും. എഡിന്‍‌ബര്‍ഗ് സര്‍വകലാശാലയിലെയും ബോസ്റ്റണിലെ ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെയും ഗവേഷകരാണ് ജീവശാസ്ത്രത്തിലെ ഇതുവരെയുള്ള പല ധാരണകളെയും തിരുത്തിക്കുറിക്കുന്ന നേട്ടം കൈവരിച്ചത്. ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ ജൊനാതന്ടില്ലിയും എഡിന്‍‌ബര്‍ഗ് സര്‍വകലാശാലയിലെ എവ് ലൈന്‍ടെഫ്ലറുമാണ്ഗവേഷണത്തില്പ്രധാന പങ്കു വഹിച്ചത്. അണ്ഡാശയ വിത്തുകോശങ്ങളില്‍നിന്നും പരീക്ഷണശാലയില്‍ സൃഷ്ടിച്ചെടുത്ത അണ്ഡങ്ങള്‍ പൂര്‍ണവളര്‍ച്ച എത്തിയതായും ഗവേഷകര്പറയുന്നു. അണ്ഡങ്ങളെ മനുഷ്യബീജവുമായി സംയോജിപ്പിച്ചു ഭ്രൂണങ്ങളാക്കി മാറ്റാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്ഗവേഷകര്‍ .
സ്ത്രീകളില്‍ജന്മനാ ഉള്ള അണ്ഡകോശങ്ങള്‍ കാലക്രമേണ പൂര്‍ണ വളര്‍ച്ചയെത്തുകയും ആര്‍ത്തവ വിരാമത്തോടെ അണ്ഡാശയത്തില്അണ്ഡങ്ങളില്ലാതാവുകയും ചെയ്യുന്നുവെന്ന ധാരണ മാറി ജീവിതകാലം മുഴുവന്പ്രത്യുല്പാദനക്ഷമത നിലനിര്‍ത്താന്‍ കഴിയുമെന്ന കണ്ടെത്തല്‍ജീവശാസ്ത്രരംഗത്തും ജനിതക എഞ്ചിനീയറിങ്ങിലും പ്രവചനാതീതമായ മാറ്റങ്ങള്‍ക്കാണ് നാന്ദി കുറിക്കുന്നത്, 22 മുതല്33 വയസ്സു വരെ പ്രായമുള്ള ആറ് സ്ത്രീകളുടെ അണ്ഡാശയത്തില്നിന്നാണ് അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള വിത്തുകോശങ്ങള്‍ വേര്‍ത്തിരിച്ചെടുത്തത്. 2004 ല്‍തന്നെ ജൊനാതന്‍ടില്ലിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സസ്തനികളിലെ അണ്ഡാശയങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ അണ്ഡങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവുണ്ടെന്ന കണ്ടെത്തല്‍ അവതരിപ്പിച്ചിരുന്നു. എലികളിലാണ് അവര്ആദ്യം പരീക്ഷണം നടത്തിയത്. FACS(ഫ്ലൂറ്സന്‍‌സ് ആക്റ്റിവേറ്റ്ഡ് സെല്സോര്‍ട്ടിംഗ് ) എന്ന മാര്‍ഗമാണ് ടില്ലിയും സംഘവും എലികളില്‍ പരീക്ഷിച്ചത്. അണ്ഡാശയ വിത്തുകോശങ്ങളുടെ ഉപരിതലത്തില്‍കാണപ്പെടുന്ന DDX4 എന്ന പ്രോട്ടീനില്‍ഫ്ലൂറസന്റ് പദാര്‍ത്ഥമടങ്ങിയ ആന്റിബോഡി കൊണ്ടു ലേബല്‍ചെയ്താണ് പരീക്ഷണം നടത്തിയത്. എലികളില്‍ഇതു വിജയം കണ്ടതോടെ ശ്രദ്ധ മനുഷ്യരിലേക്കു തിരിഞ്ഞു. 2009 ല്ഷാങ്ഹായില്ജി വു വിന്റെ നേതൃത്വത്തിലുള്ള ഗവേഷകരും പൂര്‍ണവളര്‍ച്ചയെത്തിയ എലികളുടെ അണ്ഡാശയത്തിന്റെ ഉപരിതലത്തില്നിന്നും അണ്ഡങ്ങള്ഉല്‍പ്പാദിപ്പിക്കാന്കഴിവുള്ള കുറച്ചു കോശങ്ങള്‍ വേര്‍ത്തിരിച്ചെടുത്തിരുന്നു. വന്ധീകരിച്ച ഒരു എലിയുടെ അണ്ഡാശയത്തിലേക്ക് കോശങ്ങള്‍ മാറ്റിവച്ചപ്പോള്‍അവയ്‌ക്ക് പ്രത്യുല്പാദനം സാദ്ധ്യമായെന്നും ഷാങ്ഹായ് ഗവേഷകര്‍അവകാശപ്പെട്ടിരുന്നു. പരീക്ഷണത്തില്പല ശാസ്ത്രജ്ഞരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും മനുഷ്യരിലും ഇത്തരമൊരു പരീക്ഷണസാധ്യതയിലേക്കാണ് ഇതു വിരല്ചൂണ്ടിയത്.
ഹര്‍വാഡ് ഗവേഷകരുടെയും എഡിന്‍ബര്‍ഗ് ഗവേഷകരുടെയും പുതിയ പരീക്ഷണത്തില്‍സ്ത്രീകളുടെ അണ്ഡാശയത്തില്‍നിന്നു വേര്‍ത്തിരിച്ചെടുത്ത വിത്തുകോശങ്ങള്പരീക്ഷണശാലയില്കള്‍ച്ചര്‍ ചെയ്തപ്പോള്അവ പൂര്‍ണവളര്‍ച്ചയെത്താത്ത അണ്ഡകോശങ്ങളായി മാറി. ഇതില്പച്ച ഫ്ലൂറസന്റ് പ്രോട്ടീന്‍കൊണ്ട് ലേബല്‍ചെയ്തു. പിന്നെ വേര്‍ത്തിരിച്ചെടുത്ത അണ്ഡാശയ കലയില്‍ ഇഞ്ചക്റ്റ് ചെയ്തു. തുടര്‍ന്ന് ഒരു എലിയുടെ ശരീരത്തിലേക്കു മാറ്റി സ്ഥാപിച്ചു. രണ്ടാഴ്ചയ്‌ക്കുള്ളില്‍ഇവ പച്ച ഫ്ലൂറസന്‍സ് കാണിക്കുന്ന കോശങ്ങളായി വളര്‍ന്നു. കോശങ്ങള്‍ക്ക് ശരിക്കും മനുഷ്യ അണ്ഡകോശങ്ങളുടെ സ്വഭാവമുണ്ടെന്നാണ് ഗവേഷകര്പറയുന്നത്. കോശങ്ങളില്‍ബീജസങ്കലനം നടത്തി ഉണ്ടാവുന്ന ഭ്രൂണം സാധാരണ അവസ്ഥയിലുള്ളതാണോ എന്നു പഠിക്കുകയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. പരീക്ഷണ ശാലയില്‍ മനുഷ്യഭ്രൂണങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് പലരാജ്യങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ട്. പരമാവധി 14 ദിവസം വരെ മാത്രമേ മനുഷ്യഭ്രൂണം പരീക്ഷണശാലയില്‍ വളര്‍ത്താന്‍നിയമം അനുവദിക്കുന്നുള്ളൂ. തുടര്‍പരീക്ഷണങ്ങള്‍ക്കുള്ള അനുമതിക്കായി എഡിന്‌ബര്‍ഗ് ഗവേഷകര്ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയെ സമീപിച്ചു കഴിഞ്ഞു.
വന്വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിക്കഴിഞ്ഞു ഗവേഷണം. വിത്തുകോശങ്ങളില്നിന്നുള്ള അണ്ഡങ്ങളുടെ സൃഷ്ടി ശരിയാണെന്നുറപ്പിക്കാന്‍കൂടുതല്‍പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും ആവശ്യമാണെന്ന നിലപാടിലാണ് ശാസ്ത്രലോകം. ഏതായാലും ഗവേഷണം തുറന്നിടുന്ന സാദ്ധ്യതകള്‍ചില്ലറയൊന്നുമല്ല. ഒരുതരത്തില്‍സ്ത്രീകള്‍ക്ക് നിത്യയൌവനം നേടാനും ആര്‍ത്തവ വിരാമത്തോട് ബൈ പറയാനും പുതിയ ഗവേഷണം സഹായിച്ചേക്കും. സ്ത്രീകളുടെ ബയോളജിക്കല്‍ക്ലോക്ക് ഇനി വേണമെങ്കില്‍തിരിച്ചു വയ്ക്കാമെന്നു സാരം. വന്ധ്യതാചികിത്സയിലും ഇതു വന്മാറ്റങ്ങള്ക്ക് വഴിയൊരുക്കും. IVF(In vitro fertilization) ചികിത്സയില്ഇനി അണ്ഡങ്ങളുടെ ക്ഷാമവും ഉണ്ടാവില്ല.അണ്ഡാശയ വിത്തുകോശങ്ങളില്നിന്നും എത്ര അണ്ഡങ്ങള്വേണമെങ്കിലും വളര്‍ത്തിയെടുക്കാം. പ്രായാധിക്യവും രോഗങ്ങളുമൊന്നും അമ്മയാവാനുള്ള ആഗ്രഹത്തിനൊരു തടസ്സമേ ആവില്ലെന്നു സാരം. ആര്‍ത്തവ വിരാമവും ഓസ്റ്റിയോപോറോസിസും ഹൃദ്രോഗങ്ങളും കീമോതെറാപ്പി കൊണ്ടോ മറ്റോ അണ്ഡാശയത്തിനുണ്ടാവുന്ന തകരാറുകളുമൊക്കെ വന്ധ്യതാ ചികിത്സയില്‍പ്രശ്നമാവാത്ത കാലമാണ് വരുന്നത്.
ഇത്തരം ഗവേഷണങ്ങള്‍ ഉയര്‍ത്തുന്ന ധാര്‍മിക നൈതിക പ്രശ്നങ്ങള്‍ചില്ലറയൊന്നുമല്ല.പരീക്ഷണ ശാലയില്‍ഇഷ്ടം പോലെ സൃഷ്‌ടിച്ചെടുക്കാവുന്ന ഒന്നായി അണ്ഡങ്ങളും ഭ്രൂണങ്ങളുമൊക്കെ മാറുമ്പോള്‍ അതു ചോദ്യം ചെയ്യുന്നത് പ്രകൃതി നിയമങ്ങളെയും മനുഷ്യന്റെ അസ്‌തിത്വത്തെയുമാണ്. പരീക്ഷണശാലയില്‍ യഥേഷ്‌ടം അണ്ഡങ്ങള്‍ സൃഷ്‌ടിച്ചെടുക്കാമെന്ന സംവിധാനം ഉരുത്തിരിഞ്ഞാല്‍ അത് വന്‍‌തോതിലുള്ള മനുഷ്യ ക്ലോണിങ്ങിലേക്ക് നയിക്കും എന്ന വെല്ലുവിളിയും ഒരു വശത്തുണ്ട്. അതുകൊണ്ടുതന്നെയാണ് കൃത്രിമജീവന്‍‍ സൃഷ്ടിക്കാന്‍ലക്ഷ്യമിടുന്ന സിന്തറ്റിക് ബയോളജി രംഗത്തെ ഗവേഷണങ്ങളും മനുഷ്യ ക്ലോണിംഗ് ഗവേഷ്ണങ്ങളും  സാധ്യതകള്‍ക്കൊപ്പം അറ്റമില്ലാത്ത ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തുന്നത്. ഇത്തരം പരീക്ഷണങ്ങളും ക്ലോണിങ്ങുമൊക്കെ ആള്‍ഡസ് ഹക്സ് ലിയുടെ ബ്രേവ് ന്യൂ വേള്‍ഡ് എന്ന ശാസ്ത്രനോവലിലെ അവസ്ഥയിലേക്കു ലോകത്തെ നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.